കോവിഡിന്റെ ആശങ്കകൾക്കിടയിലും രാജ്യം ഇന്ന് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ വിശിഷ്ടതിഥി പങ്കെടുക്കാതെ ആഘോഷങ്ങൾ നടന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പരേഡിന്റെ ദൈർഘ്യവും കാണികളുടെ എണ്ണവും കുറവ് രേഖപ്പെടുത്തി.
രാവിലെ 9 മണിക്ക് ദേശിയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാമർപ്പിച്ചു. പരേഡും കാണുവാനായി 25,000 പേർ പകെടുത്ത പരിപാടിയും നടന്നു. ഇതിൽ തന്നെ കോവിഡ് മൂലം പൊതുജങ്ങൾക്കുള്ള പാസ് ലഭിച്ചത് 4000 പേർക്ക് മാത്രമാണ്.
കേരളത്തിന്റെ കയർ ദൃശ്യം ഉൾപ്പെടെ മറ്റു 17 സംസഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കല സാംസ്കാരിക പൈതൃകം കണ്ണിന്നു കുളിർമയേകുന്ന കാഴ്ച സമ്മാനിച്ചു.
വിജയ് ചൗക്കിൽ നിന്നും ചെങ്കോട്ട വരെയായിരുന്നു സാധാരണ പരേഡാങ്കിൽ ഇത്തവണ ഇന്ത്യ ഗേറ്റ് പരിസരത്തെ ധ്യാൻചാന്ദ് നാഷണൽ സ്റ്റഡിയത്തിൽ അവസാനിച്ചു.
വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ SUBSCRIBE ബട്ടൺ ക്ലിക്ക് ചെയ്യുക.