ദോഹ : ലുസൈൽ ലോകകപ്പ് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന , മെക്സിക്കോ മത്സരം കാണാൻ ഒഴുകിയെത്തിയത് റെക്കോർഡ് ആരാധകരാണ്. 80,000 ആരാധകരെ ഉൾകൊള്ളാൻ ശേഷിയുള്ള ഖത്തറിലെ ഏറ്റവും വലിയ ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയുടെ അഭിമാന പോരാട്ടം കാണാനെത്തിയത് 88,966 ഫുട്ബോൾ ആരാധകരാണ്.
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകർ സ്റ്റേഡിയത്തിൽ എത്തിയത് ഇതിന് മുമ്പ് 1994 ലെ ലോകകപ്പിലാണ്. 1994 ജൂലൈ 17 ന് ലോകകപ്പ് ഫൈനൽ മത്സരത്തിന് വേദിയായ അമേരിക്കയിലെ കാലിഫോർണിയയിൽ പസഡെനയിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ കാണികളായി എത്തിയത് 94,194 ഫുട്ബോൾ ആരാധകർ എത്തിയിരുന്നു. ഇതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ആരാധക പ്രവാഹം രേഖപ്പെടുത്തിയത് ലുസൈൽ സ്റ്റേഡിയത്തിലാണെന്ന് ഫിഫ ട്വീറ്റ് ചെയ്തു.
നിർണായകമായ അർജന്റീന മെക്സിക്കോ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീന വിജയിച്ചു. സൂപ്പർതാരം ലയണൽ മെസിയും യുവതാരം എൻസോ ഫെർണാണ്ടസും അര്ജന്റീനക്കായി ഗോൾ നേടി. ലയണൽ മെസ്സി മത്സരത്തിലെ താരമായി.
വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ SUBSCRIBE ബട്ടൺ ക്ലിക്ക് ചെയ്യുക.