ദോഹ : രാജ്യത്തെ വാഹന ഉടമകള്‍ പാലിക്കേണ്ട നടപടികള്‍ ലംഘിച്ചതിനെതുടര്‍ന്ന് പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചെടുക്കാനുള്ള അവസരവുമായി ഗതാഗതവകുപ്പ്. ഒരു മാസത്തിനുള്ളില്‍ ഹാജരായി പിഴയടച്ചു കഴിഞ്ഞാല്‍ വാഹനം തിരിച്ചെടുക്കാവുന്നതാണ്.നവംബര്‍ 18 മുതല്‍ ഒരു മാസത്തേക്കാണ് അധികാരികള്‍ വാഹനഉടമകള്‍ക്കായി നല്‍കിയിരിക്കുന്ന സമയം.
അധികാരികള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ രാജ്യത്തെ ഇന്‍ഡസ്ട്ട്രിയല്‍ ഏരിയയിലെ യാര്‍ഡിലേക്ക് മാറ്റിയിരുന്നു. അവിടെ തങ്ങളുടെ വാഹനങ്ങള്‍ ഉള്ളവര്‍ക്ക് പിഴ അടച്ച് വാഹനങ്ങള്‍ തിരിച്ചെടുക്കാനുള്ള അവസരമാണ് ഗതാഗത വകുപ്പ് ഒരുക്കിയിരിക്കുന്നത്. നിശ്ചിത സമയത്തിനകം ഹാജരാകാത്തവരുടെ വാഹനങ്ങള്‍ ലേലത്തില്‍ വെക്കാനാണ് ട്രാഫിക് ജനറല്‍ ഡയറക്ട്രെറ്റ് തീരുമാനിച്ചിരിക്കുന്നത്.
വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ SUBSCRIBE ബട്ടൺ ക്ലിക്ക് ചെയ്യുക.